ഓട്ടോ വിളിച്ച് വീട്ടിലെത്തി കത്തികൊണ്ട് വെട്ടിയത് കഴുത്തിന്; വീട്ടമ്മ കൊല്ലപ്പെട്ട വിവരം വിളിച്ചു പറഞ്ഞത് മകളോട്; മകന്‍ വീട്ടിലെത്തിയപ്പോള്‍ കാണുന്നത് ചേതനയറ്റ അമ്മയുടെ മൃതദേഹം; അറസ്റ്റിലായത് വീട്ടമ്മയുടെ സുഹൃത്തായ ശിവരാമന്‍; പിറവത്തെ നടുക്കി ശ്യാമളയുടെ കൊലപാതകം

0
254

പിറവം: വീട്ടമ്മയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. ശ്യാമള (51)യാണ് കൊല്ലപ്പെട്ടത്. പ്രതി കക്കാട് സ്വദേശിയായ ശിവരാമന്‍ ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം ഫയര്‍സ്റ്റേഷനു സമീപമുള്ള വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കൊലപാതകം. ശ്യാമളയുടെ കഴുത്തിനാണ് വെട്ടിയത്. വീടിന്റെ പിന്‍വശത്തെ മുറ്റത്ത് മലര്‍ന്നു കിടക്കുന്നവിധമായിരുന്നു മൃതദേഹം.

സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം. പിറവം കക്കാട് സ്വദേശിയായ ശിവരാമന്‍ ഓട്ടോയില്‍ വീട്ടിലെത്തി കത്തി കൊണ്ട് വീട്ടമ്മയെ വെട്ടുകയായിരുന്നു. കത്തി പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന പത്രക്കടലാസ് വീട്ടുമുറ്റത്തുനിന്ന് കണ്ടെടുത്തു.

വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പോസ്റ്റല്‍ സര്‍വീസിലായിരുന്ന വട്ടപ്പറമ്പില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യയാണ് മരിച്ച ശ്യാമള. ഭര്‍ത്താവ് മരിച്ചതിനുശേഷം മകനൊപ്പമാണ് ശ്യാമള ജീവിച്ചിരുന്നത്. കൊലപാതകത്തിനുശേഷം ശ്യാമളയുടെ മകളെ ശിവരാമന്‍തന്നെ ഫോണ്‍വിളിച്ച് വിവരം പറഞ്ഞു.

വിവരമറിഞ്ഞ് മകന്‍ എത്തുമ്പോഴേക്കും ശ്യാമള കൊല്ലപ്പെട്ടിരുന്നു. വിവരമറിഞ്ഞയുടന്‍ പിറവം സിഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here