ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് താത്കാലിക ആശ്വാസം. കാപ്പന്റെ അറസ്റ്റിന് കാരണമായ കുറ്റം മഥുര കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്താനാവില്ല. യുഎപിഎ ഉള്‍പ്പെടെയുള്ള മറ്റ് കുറ്റങ്ങള്‍ നിലനില്‍ക്കും. കാപ്പന്റെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും.
യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി കാപ്പൻ ജാമ്യാപേക്ഷ നൽകിയിരുന്നു. മഥുര കോടതിയിലാണ് അപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സിദ്ദിഖ് കാപ്പൻ ഹര്‍ജിയില്‍ പറയുന്നു. യതൊരു തെളിവുകളും ഇല്ലാതെയാണ് തന്നെ കേസിൽ പെടുത്തിയതെന്നും കാപ്പന്‍ ആരോപിച്ചു.
യുപിയിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിനാണ് യുപി പൊലിസ് അറസ്റ്റ് ചെയ്തത്.