കൊച്ചി: കേരളത്തിന് ആവശ്യമായ കോവിഡ് വാക്സീന് എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേരളത്തിലെ സാഹചര്യം അതീവഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്രത്തിനു നിര്‍ദ്ദേശം നല്‍കിയത്. വാക്സീന് വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
എന്നാല്‍ കേരളത്തിലെ സ്ഥിതി മനസിലാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. . ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ വാക്സീന് നല്കാന് രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും. വാക്സീന് നല്‍കുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണം. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.