തിരുവനന്തപുരം: നേമം ബി.ജെ.പിയുടെ ഉരുക്കുകോട്ടയല്ല. നേമത്തെ അത്ര വലിയ ചർച്ചയാക്കേണ്ടിയിരുന്നില്ല എന്ന് കെ.മുരളീധരന്‍ എംപി. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. നേമം പിടിക്കുന്ന എന്ന പ്രധാനദൗത്യം പാര്‍ട്ടി ഏല്‍പിച്ചതില്‍ നന്ദിയുണ്ട്. പ്രാഥമിക റൗണ്ടിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഇനി നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. നേമത്തിനോട് ചേർന്ന് കിടക്കുന്ന വട്ടിയൂർക്കാവിലെ എട്ട് വർഷത്തെ എന്‍റെ പ്രവർത്തനവും, നേമത്തെ അറിയാമെന്നുള്ള വിലയിരുത്തലുമായിരിക്കണം സ്ഥാനാർഥിയാക്കിയതിന് പിന്നിലെന്നാണ് മനസിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
നേമത്തെ പോരാട്ടം വര്‍ഗീയതയ്ക്കെതിരെയാണ്. ഇത് കേരളത്തില്‍ ഉടനീളം ഗുണം ചെയ്യും. നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസ് കാരണമാണെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. ഈ ദൗത്യം ആദ്യറൗണ്ടില്‍ യുഡിഎഫിന് ഗുണം ചെയ്തു. ലതിക സുഭാഷിന്‍റെ ദുഖം മനസ്സിലാകും. പക്ഷേ പ്രതികരണം കടുത്തുപോയി. എംപി സ്ഥാനം തിരക്കിട്ട് രാജി വയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.