കൊൽക്കത്ത: മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് മെഗാറാലി. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന മെഗാറാലിയെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബംഗാളില്‍ സമ്പൂര്‍ണ്ണ മാറ്റം നടപ്പിലാക്കും എന്നാണ് വന്‍ റാലിയില്‍ മോദി പറഞ്ഞത്. ബംഗാളില്‍ മമത ജനാധിപത്യത്തെ കുരുതി നടത്തിയെന്നും ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും മോദി പറഞ്ഞു.
ബംഗാള്‍ ജനതയെ, മമത പിന്നില്‍നിന്ന് കുത്തിയെന്ന് ആരോപിച്ച മോദി, നാടിന് സമാധാനവും വികസനവുമാണ് ആവശ്യമെന്ന് പറഞ്ഞു. ബ്രിഗേഡ് പരേഡ് മൈതാനത്ത് ഏഴുലക്ഷംപേരെ പങ്കെടുപ്പിച്ചുള്ള റാലിയുടെ വേദിയില്‍ പ്രമുഖ ബോളിവുഡ് നടന്‍ മിഥുന്‍ ചക്രബര്‍ത്തിയും പങ്കെടുക്കുന്നുണ്ട്. ബംഗാളില്‍ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണു പുറത്തു വരുന്ന വാര്‍ത്തകള്‍.