ന്യൂഡൽഹി: അധോലോകരാജാവ് ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോർട്ട് തള്ളി എയിംസ് ആശുപത്രി. മരിച്ചെന്ന വാര്‍ത്തകളുടെ പാശ്ചാത്തലത്തിലാണ് എയിംസ് ആശുപത്രി വിശദീകരണം. തിഹാർ ജയിലിൽവച്ച് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു കഴിഞ്ഞ മാസം അവസാനമാണ് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിഹാർ ജയിലിലെ ഏറ്റവും വലിയ ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജൻ ജയിലിലെ ബാക്കി തടവുകാരുമായി ഒരു തരത്തിലും ഇടപെട്ടിരുന്നില്ല. എന്നിട്ടും തിങ്കളാഴ്ചയോടെ രാജന് കൊവിഡ് പോസിറ്റീവ് ആയത് എങ്ങനെ എന്നതിൽ ആദ്യമൊക്കെ ജയിൽ അധികൃതർക്കും സംശയമുണ്ടായിരുന്നു.
.തിഹാറിൽ പാർപ്പിച്ചിട്ടുള്ള ഇരുപത്തിനായിരത്തിൽ പരം ജയില്പുള്ളികളിൽ 170 പേർക്കും, അറുപതോളം ജയിൽ ജീവനക്കാർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാകാം രാജന് രോഗം പകർന്നു കിട്ടിയത് എന്നൊരു വിശദീകരണമാണ് ജയില്‍ അധികൃതര്‍ നല്‍കുന്നത്. .