ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയും; വീണ്ടും സ്ഥാനാര്‍ഥിയായി എ.കെ.ശശീന്ദ്രന്‍; എന്‍സിപിയില്‍ കലാപം

തിരുവനന്തപുരം: പാല സീറ്റ് പ്രശ്നത്തില്‍ ഉടക്കി മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിനു പിറകെ എന്‍സിപിയില്‍ വീണ്ടും കലാപം. ഇത്തവണ മന്ത്രി സി.കെ.ശശീന്ദ്രന് എതിരെയാണ് കലാപം. ആറ് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ ഇനിയെങ്കിലും മാറി നില്‍ക്കണമെന്നാണ് എന്‍സിപി നേതാക്കള്‍ അവശ്യപ്പെടുന്നത്. എ.കെ.ശശീന്ദ്രന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന നിര്‍വാഹകസമിതിയംഗം പി.എസ്.പ്രകാശന്‍ രാജിവച്ചു. ശശീന്ദ്രന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ കാണാനായി ഇന്ന് ഡല്‍ഹിയിലേയ്ക്ക് പോകും. . എ.കെ. ശശീന്ദ്രനെതിരെ കൊച്ചിയിലും കോഴിക്കോടും പോസ്റ്ററുകള്‍ കള്‍ പ്രത്യക്ഷപ്പെട്ടു.

പുതുമുഖത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളിയിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടും ശശീന്ദ്രന് തന്നെ വീണ്ടും അവസരം നല്‍കാനുള്ള തീരുമാനമാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. ഡല്‍ഹിയില്‍ എത്തി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കണ്ട് നേരിട്ട് പരാതി നല്‍കാനാണ് നീക്കം.

എലത്തൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി യുവാക്കളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം പ്രസ് ക്ലബിന് സമീപവും അധ്യാപക ഭവന്റെ മുന്‍ വശത്തുമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. 27 വര്‍ഷം എംഎല്‍എയും ഒരു പ്രാവശ്യം മന്ത്രിയുമായ ശശീന്ദ്രന്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുക, എന്‍ സി പിയെ രക്ഷിക്കുക, ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം എന്‍ സി പിയും എല്‍ഡിഎഫും മറക്കരുത് തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. കെ. ശശീന്ദ്രന്‍ മല്‍സരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഏലത്തൂരിലെ പോസ്റ്റര്‍. പകരം മണ്ഡലത്തില്‍ പുതുമുഖത്തെ കൊണ്ടു വരണം. മന്ത്രിപ്പണി കുത്തകയാക്കി വയ്ക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here