തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ താരമായത് വടകരയിൽ നിന്നുള്ള ആർഎംപി എംഎൽഎ കെ കെ രമ. ടി.പി.ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞായിരുന്നു രമയെത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് രമയുടെ സത്യപ്രതിജ്ഞയെ പ്രതിപക്ഷ എംഎൽഎമാർ സ്വീകരിച്ചത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്തു രമയും സഭയില്‍ അംഗമായി.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളന ദിനമായ ഇന്നാണ് സത്യപ്രതിജ്ഞയും നടന്നത്. . മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ദൈവനാമത്തിൽ കന്നടയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, പാല എംഎൽഎ മാണി സി കാപ്പനും, മൂവാറ്റുപ്പുഴ എംഎൽഎ മാത്യൂ കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിപ്രതിജ്ഞ ചെയ്തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്.
കോതമംഗലം എംഎൽഎ ആന്‍്റണി ജോൺ ദൈവനാമത്തിലാണ് സത്യപ്രതിഞ്ജ ചെയ്തത്. എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ സഗൗരമാണ് സത്യപ്രതിജ്ഞ ചെയ്തത്. ക്വാറന്റീനിലായതിനാല്‍ എ അബ്ദുൾ റഹ് മാൻ, നെന്മാറ എംഎല്‍എ, കെ.ബാബു കോവളം എംഎല്‍എ എം.വിന്‍സെന്റ് എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. 140 അംഗനിയമസഭയില്‍ 53പേര് പുതുമുഖങ്ങളാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കും. 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സ്ഥാനമാനങ്ങൾ മാറിയതിനൊപ്പം പുതിയ ക്രമീകരണങ്ങളും ശ്രദ്ധേയമായി. ഒന്നാംനിരയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിൽ രണ്ടാമനായി എം വി ഗോവിന്ദൻ. ഘടകകക്ഷി നേതാക്കൾ കഴിഞ്ഞാൽ ഒന്നാം നിരയിൽ സിപിഎമ്മിൽ കെ രാധാകൃഷ്ണനും , കെ എൻ ബാലഗോപാലും മാത്രം.
മുൻ മന്ത്രിമാരായ കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, ടി പി രാമകൃഷണൻ, എം എം മണി എന്നിവർ മൂന്നാം നിരയിലേക്ക് മാറി. പ്രതിപക്ഷത്ത് വി ഡി സതീശൻ ഒന്നാമനായപ്പോൾ രമേശ് ചെന്നിത്തല രണ്ടാം നിരയിലേക്ക് മാറി. കുഞ്ഞാലിക്കുട്ടി മടങ്ങി വന്നതോടെ മുൻ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും രണ്ടാംനിരയിലായി.
.