പ്രണയപ്പകയില്‍ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ വിശദാംശങ്ങള്‍ തേടി പൊലീസ്; ആസൂത്രിത കൊലയില്‍ ഞെട്ടി മലപ്പുറത്തുകാര്‍

0
455

മലപ്പുറം: മലപ്പുറത്തെ പ്രണയപ്പകയില്‍ പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷില്‍ നിന്നും പോലീസ് വിശദാംശങ്ങള്‍ ശേഖരിക്കുന്നു. കുന്നക്കാട് ബാലചന്ദ്രന്റെ മകള്‍ 21 വയസുകാരിയായ ദൃശ്യയാണ് പ്രണയപ്പകയില്‍ പൊലിഞ്ഞത്. ദൃശ്യയുടെ അച്ഛന്റെ കട പ്രതി കത്തി നശിപ്പിച്ചതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആണ് പോലീസ് ശേഖരിക്കുന്നത്. ദൃശ്യയെ വീട്ടില്‍ കയറിയാണ് വിനീഷ് വെട്ടിക്കൊന്നത്. അച്ഛന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് കടയ്ക്ക് വിനീഷ് തീയിട്ടത്. പിതാവിന്‍റെ പെരിന്തല്‍മണ്ണയിലെ കടയ്ക്കാണ് വിനീഷ് തീയിട്ടത്. നല്ല മഴയുള്ളപ്പോള്‍ വന്ന കട കത്തലില്‍ പോലീസ് അപകടം മണത്തിരുന്നു.

പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്പിന്നിലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യയെ ശല്യം ചെയ്തതിന് വിനീഷിനെ മൂന്നുമാസം മുന്‍പ് താക്കീത് ചെയ്തിരുന്നു. അച്ഛനും ബന്ധുക്കളും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി ആക്രമിച്ചത്. കുത്തേറ്റ ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സഹോദരി ദേവശ്രീക്കും പരുക്കേറ്റത്. കട കത്തിച്ച് വീട്ടുകാരുടെ ശ്രദ്ധ തിരിച്ച് ശേഷം പ്രതി ദൃശ്യയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഒറ്റപ്പാലം മാങ്ങോട് എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് ദൃശ്യ. പ്ലസ്ടുവിന് ദൃശ്യയുടെ സഹപാഠിയായിരുന്നു പ്രതി വിനീഷ്. വിനീഷ് ശല്യം ചെയ്യുന്നവെന്ന് ദൃശ്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വിനീഷിനെ മൂന്നുമാസം മുന്‍പ് പൊലീസ് താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

സഹോദരി ദേവശ്രീയുടെ നെ‍ഞ്ചിനും കൈയ്ക്കും കുത്തേറ്റിട്ടുണ്ട്. തീവ്ര പരിചണ വിഭാഗത്തിലുള്ള ദേവശ്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടികള്‍ ആക്രമണത്തിനിരയാകുന്ന സമയത്ത് ശുചിമുറിയിലായിരുന്ന അമ്മ പുറത്തെത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപ്പെട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here