കൊച്ചി: മോൻസൻ മാവുങ്കലിന്റെ വീട്ടിലെ മസാജ് സെന്ററിൽ ഒളിക്യാമറ വെച്ചിരുന്നെന്ന് ജീവനക്കാരിയുടെ മൊഴി. മോൻസനെതിരെ പീഡന പരാതി നൽകിയ യുവതിയാണ് ക്യാമറ കാര്യം ക്രൈം ബ്രാഞ്ചിനു മുന്നില്‍ മൊഴിയായി നല്‍കിയത്. ഇതോടെ മോന്സന് ഉന്നതര്‍ക്ക് എതിരെ ബ്ലാക്ക് മെയിലിംഗ് നടത്തിയോ എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.
മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ് ഉയർന്നു വന്നതോടെയാണ് മോൻസന്റെ വീട്ടിലെ ചികിത്സാകേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്. ഇതോടെ രഹസ്യക്യാമറ കാര്യവും വെളിയില്‍ വന്നത്. പോക്സോ കേസില്‍ കുടുങ്ങിയ മോന്സന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ഈ മുറിയില്‍ വെച്ചാണ്. ചികിത്സാ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
മോൻസന്റെ ചികിത്സതേടി എത്തിയവർ പലരും ക്യാമറയിൽ പെട്ടിട്ടുണ്ട്. ഇതോടെയാണ് ഈ രീതിയിലും അന്വേഷണം നടത്താന്‍ തീരുമാനമായത്. ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതൽ യുവതികൾ മോസനെതിരെ പരാതിയുമായി വരുമെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം.