തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തി; മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാക് ഭീകര വിരുദ്ധ കോടതി; അറസ്റ്റ് ചെയ്യാനുള്ള കോടതി വിധിയോടെ പൊളിഞ്ഞത് അസര്‍ പാകിസ്ഥാനില്‍ ഇല്ലെന്ന വാദം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ജനുവരി 18ന് മുൻപ് അറസ്റ്റ് ചെയ്യണമെന്ന് പാകിസ്താനിലെ ഭീകര വിരുദ്ധ കോടതി. അസറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്ത്യശാസനമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മസൂദ് അസറിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പാക് പോലീസിനോട് നിർദേശിച്ചത്.

പാകിസ്താനിലെ പഞ്ചാബിലുള്ള ഭീകര വിരുദ്ധ കോടതി വ്യാഴാഴ്ച മസൂദ് അസറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മസൂദ് അസറിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് വർഷങ്ങളായി പാകിസ്താനി ഉദ്യോഗസ്ഥരും നേതാക്കളും ആവർത്തിച്ചിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ മസൂദ് അസര്‍ പാകിസ്താന്റെ മണ്ണിൽത്തന്നെ ഉണ്ടെന്ന് സ്ഥിരീകരണമാണ് കോടതി വിധിയോടെ വന്നത്. .ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസർ .

LEAVE A REPLY

Please enter your comment!
Please enter your name here