ഉറങ്ങിക്കിടന്ന ആറു വയസുകാരനെ അമ്മ പുലര്‍ച്ചെ എത്തിച്ചത് ശുചിമുറിയില്‍; കാലുകള്‍ കൂട്ടിക്കെട്ടിയ ശേഷം മകനെ കൊന്നത് കഴുത്തറത്ത്; കൊലപാതകം പോലീസിനെ വിളിച്ചറിയിച്ചത് ഷാഹിദ തന്നെ; അന്ധവിശ്വാസ കൊലയില്‍ നടുങ്ങി പാലക്കാട്

പാലക്കാട്: ആറുവയസുകാരനായ മകൻ ആമീലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ഷാഹിദ പോലീസ് കസ്റ്റഡിയില്‍. പാലക്കാട് സൗത്ത് പോലീസാണ് ശാഹിദയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് നഗരമധ്യത്തില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഞായറാഴ്ച പുലർച്ചെ മകനെ ശുചിമുറിയിൽ എത്തിച്ചാണ് കൊല നടത്തിയത്. ഷാഹിദ തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചതെന്ന് പൊലിസ് അറിയിച്ചു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്.

ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കാലുകൾ കൂട്ടികെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കൊലയ്ക്ക് ശേഷം ശാഹിദ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പുതുപ്പള്ളിത്തെരുവ് പൂളക്കാടിലാണ് ഇവരുടെ താമസം. ഷാഹിദയുടെ മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്.

ശനിയാഴ്ച സമീപത്തെ വീട്ടിൽനിന്ന് ജനമൈത്രി പൊലീസിന്റെ നമ്പർ വാങ്ങിയിരുന്നു. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here