ചങ്ങനാശ്ശേരി സീറ്റ് തര്‍ക്കം തീരുന്നു; പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ജോസ് കെ.മാണി വിഭാഗത്തിന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ചത് വന്‍ സീറ്റ് നേട്ടം. 12 സീറ്റുകള്‍ ഉറപ്പിച്ചാണ് നേട്ടമുണ്ടാക്കിയത്. ഇതെല്ലാം പല ജില്ലകളിലുമായാണ് ലഭിച്ചത്. പുതുതായി പെരുമ്പാവൂര്‍, പിറവം സീറ്റുകള്‍ ആണ് ജോസ് കെ.മാണി വിഭാഗത്തിനു ലഭിക്കുന്നത്. ഈ സീറ്റുകള്‍ വിട്ടുനല്‍കാമെന്ന് സി.പി.എം. സമ്മതിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളും വിട്ടുനല്‍കുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. ഇതോടെ ചങ്ങനാശ്ശേരി ആവശ്യത്തില്‍ നിന്ന് ജോസ് വിഭാഗം പിന്നോട്ടുപോകും.

ചങ്ങനാശ്ശേരിയില്‍ തട്ടി ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും വഴിമുട്ടിയിരുന്നു. സീറ്റ് സിപിഐക്ക് നല്‍കാനാവില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ പിണറായി വിജയനും ചങ്ങാനാശ്ശേരിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി നല്‍കില്ലെന്ന് കാനം രാജേന്ദ്രനും നിലപാട് എടുത്തിരുന്നു.

പാല, കാഞ്ഞിരപ്പള്ളി, കടുതുരുത്തി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍, കുറ്റ്യൂടി, റാന്നീ എന്നീ സീറ്റുകളും ജോസ് കെ മാണി ഉറപ്പിച്ചിട്ടുണ്ട്. അതിനിടെ ആന്‍ണി രാജുവിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതിനിടെ, എറണാകുളത്ത് യേശുദാസ് പറപ്പിളളി മല്‍സരിക്കും. എറണാകുളം സീറ്റില്‍ യേശുദാസ് പറപ്പിളളിയെ മല്‍സരിപ്പിക്കണമെന്ന് സിപിഎം ജില്ലാകമ്മിറ്റിയാണ് ആവശ്യപ്പെട്ടത്. അന്തിമതീരുമാനം സംസ്ഥാന സമിതിയില്‍ കൈക്കൊള്ളും, ജില്ലാപഞ്ചായത്ത് അംഗമാണ് യേശുദാസ് പറപ്പിളളി. നേരത്തെ ഷാജി ജോര്‍ജിനെയാണ് സി.പി.എം പരിഗണിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here