ഭീമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം; നഷ്ടമായത് രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം. വടിയാറിലെ അതിസുരക്ഷാ മേഖലയിലാണ് ഗോവിന്ദന്റെ വീട്. ഇന്നു പുലര്‍ച്ചെയാണ് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. മോഷ്ടാവിന്‍റെ വ്യക്തമായ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. വാതിലോ ജനലോ തകര്‍ത്തിട്ടില്ല. രാജ് ഭവന് സമീപമുളള സുരക്ഷാ മേഖലയില്‍ ഉയര്‍ന്ന മതിലും സെക്യൂരിററി സ്ററാഫും ഗ്രേററ് ഡെയ്ന്‍ ഉള്‍പ്പെടെ ഒന്നിലേറെ നായകളും ഉളള വീട്ടില്‍ നടന്ന മോഷണം പൊലീസിനേപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്.

ഗോവിന്ദന്റെ മകള്‍ നാളെ ബംഗളുരുവിലേയ്ക്ക് പോകാനായി തയാറാക്കിവച്ചിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന ബ്രേസ് ലെററും മോതിരവും കമ്മലുമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

സമീപത്തെ ഏതെങ്കിലും വീടിന്റെ മുകളില്‍ കയറി ജ്വല്ലറി ഉടമയുടെ വീടിന്റെ കോംപൗണ്ടിലേയക്ക് കടന്നതായാണ് നിഗമനം. വീടിനു പിന്‍വശത്തായി ഉളളിലേയ്ക്ക് തുറക്കാവുന്ന ഡോര്‍വഴി മോഷ്ടാവ് ഉളളില്‍ കടന്നെന്നാണ് കരുതുന്നത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here