മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കോടികളുടെ ധൂര്‍ത്ത്; ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് ഈ രീതിയിലുള്ള സുരക്ഷ വേണോയെന്ന് താമരാക്ഷന്‍

0
2615

തിരുവനന്തപുരം: സംസ്ഥാനം കടംകയറി മുടിയുമ്പോള്‍ സുരക്ഷ ചിലവുകള്‍ മുഖ്യമന്ത്രി വെട്ടിക്കുറയ്ക്കണമെന്ന് ജെഎസ്എസ് അധ്യക്ഷന്‍ എ.വി.താമരാക്ഷന്‍. പ്രതിവര്‍ഷം മുപ്പത് കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ ചിലവുകള്‍ എന്നാണ് കണക്ക്. ഈ രീതിയിലുള്ള ഒരു സുരക്ഷ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് ആവശ്യമുണ്ടോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് താമരാക്ഷന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ജനസംഖ്യ  മൂന്നേകാൽ കോടിയാണെങ്കില്‍ ഇപ്പോഴുള്ള  പൊതുകടം   മൂന്ന് ലക്ഷം കോടിയാണ്. സംസ്ഥാനം കടം കയറി മുടിയുമ്പോള്‍ സുരക്ഷയുടെ പേരിലുള്ള കോടികളുടെ ധൂര്‍ത്ത് എങ്കിലും മുഖ്യമന്ത്രി ഒഴിവാക്കണം.

ഇന്നോവ ക്രിസ്റ്റയുടെ  കറുത്ത കാറുകളും പൊലീസ് എസ്കോര്‍ട്ട് വാഹനങ്ങളും കമാന്റോസും ഉള്‍പ്പെടെ കേരളത്തിലെ ഒരു മുഖ്യമന്ത്രിയ്ക്കും ഇതുവരെ ലഭിക്കാത്ത സുരക്ഷാ ഏര്‍പ്പാടുകളാണ് മുഖ്യമന്ത്രിയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു ഭീഷണിയും ഇല്ലാത്ത മുഖ്യമന്ത്രിയ്ക്ക് വേണ്ടി കോടികളാണ് സുരക്ഷയ്ക്ക് വേണ്ടി ഖജനാവില്‍ നിന്ന് പൊടിക്കുന്നത്.

കേരളം പോലുള്ള പ്രതിസന്ധി നേരിടാത്ത തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ സഞ്ചരിക്കുന്നത് രണ്ടു പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ഇത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഓര്‍മ്മിക്കണമെന്ന് താമരാക്ഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here