തിരുവനന്തപുരം: നിയമസഭയുടെ സ്പീക്കർ സ്ഥാനത്തേക്ക് എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടാണ് ഏവം.ബി.രാജേഷിനു ലഭിച്ചത്. പ്രോടെം സ്പീക്കർ വിജയിയെ പ്രഖ്യാപിച്ച് കസേര കൈമാറി. പ്രതിപക്ഷത്തെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായ പി സി വിഷ്ണുനാഥിനു ലഭിച്ചത് 40 വോട്ടാണ്.
നിയമസഭയിലേക്കുള്ള കന്നിയംഗത്തിൽ തന്നെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും എംബി രാജേഷിന് സ്വന്തമായി. കേരള നിയമസഭയിലെ 23 ആം സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കർ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.
രാജേഷ് അറിവും അനുഭവസമ്പത്തും സമന്വയിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.