തിരുവനന്തപുരം: എസ്.എസ്.എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍മാറ്റിവെക്കുമോ എന്നത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനു വീണ്ടും കത്ത്. തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കത്ത് എഴുതിയത്. ഉടന്‍ തീരുമാനം വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനോട് ഈ മാസം പതിനേഴിന് ആരംഭിക്കേണ്ട പരീക്ഷകള്‍ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയിലാണ്. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സർക്കാർ ആവശ്യം. അനുമതി കിട്ടിയാൽ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന.
എന്നാല്‍ തീരുമാനം നീണ്ടതോടെയാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പക്ഷെ വന്നിട്ടില്ല.
അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ നടത്തിപ്പിന്റെ മറ്റ് നടപടികളും പുരോഗമിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷക്കുള്ള ഹാൾടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. തിയ്യതിയിലെ ആശയക്കുഴപ്പം കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പരീക്ഷ മാറ്റണമെന്ന് ഇടത് അധ്യാപക സംഘടനകൾ ആവശ്യപ്പെടുമ്പോൾ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്