കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ തടവില്‍; മാവോയിസ്റ്റ് ആക്രമണത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്രം

ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തില്‍ 17 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ കേന്ദ്രം നടപടികള്‍ വിലയിരുത്തി. അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗമാണ് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയത്. ബിജാപൂരിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷാ ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് അവലോകന യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു.

ആക്രമണത്തിന് കാരണമായത് ഇന്‍റലിജന്‍സ് വീഴ്ചയാണെന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാണ്. മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള ആലോചനകള്‍ ഉന്നതതലത്തില്‍ സജീവമാണ്. അതേസമയം കാണാതായ സി.ആര്‍.പി.എഫ് ജവാന്‍ മാവോയിസ്റ്റുകളുടെ തടവിലാണെന്ന വിവരം വെളിയില്‍ വന്നു.

ആക്രമണം നടന്ന വനത്തിലെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലില്‍ ജവാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ജവാന്‍ മാവോയിസ്റ്റുകളുടെ തടവിലായിരിക്കുമെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് മാവോയിസ്റ്റുകള്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഫോണിലൂടെയാണ് മാവോയിസ്റ്റുകള്‍ വിവരം അറിയിച്ചത്. ജവാന്‍ സുരക്ഷിതനാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിട്ടയക്കുമെന്നും ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here