തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു തീരുമാനിച്ചിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതു ചർച്ച ചെയ്യാനാണ് ഇന്നു തീരുമാനിച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പതിനൊന്ന് ജില്ലകളില്‍ കിടക്കകള്‍ അമ്പത് ശതമാനത്തിലേറെ നിറഞ്ഞു.
ഓാണാഘോഷത്തില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. നൂറുപേരെ പരിശോധിക്കുമ്പോള്‍ 17 പേരിലേറെ പേര്‍ക്ക് കോവിഡ് കണ്ടെത്തുന്നു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്ന ആയിരങ്ങള്‍ക്കൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്.
ഏററവും കൂടുതല്‍പേര്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 72 ശതമാനം കിടക്കകളിലും രോഗികളുണ്ട്.