കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്നു അറസ്റ്റ് രേഖപ്പെടുത്തും. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് പങ്കെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണക്കടത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് അറിയിച്ചു.
പ്രതി മുഹമ്മദ് ഷഫീഖിന്റെ ഫോണ്‍ രേഖയില്‍ ഇത് വ്യക്തമാണ്. സ്വര്‍ണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുന്നുവെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഷഫീഖിനെ ചോദ്യം ചെയ്യുന്നതിനായി അഞ്ചുദിവസം കസ്റ്റഡിയില്‍ വിട്ടു.